Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചാപ്പകടപ്പുറത്ത് ചാളക്കൊയ്ത്ത്

02:59 PM May 27, 2024 IST | ലേഖകന്‍
Advertisement
Advertisement

എളങ്കുന്നപ്പുഴ: മീൻക്ഷാമത്തെ തുടർന്നു 4 മാസം കഴിഞ്ഞു കടലിൽ ഇറങ്ങിയ മൽത്സ്യ തൊഴിലാളികൾക്ക് ലഭിച്ചത് വലിയമുട്ടച്ചാള. രാവിലെ എളങ്കുന്നപ്പുഴ ചാപ്പകടപ്പുറത്തു നിന്നു കടലിൽ പോയ 3 വഞ്ചികൾക്കു ചാള ലഭിച്ചതോടെ കൂടുതൽ വഞ്ചികൾ കടലിൽ ഇറങ്ങി. കി.ഗ്രാമിന് 220 രൂപയ്ക്കു ആരംഭിച്ച വിൽപ്പന പിന്നീട് 200 രൂപയിലേക്കു താഴ്ന്നു. വഞ്ചികൾക്കു 50,000 രൂപ വരെ ലഭിച്ചു.

മീൻക്ഷാമത്തെ തുടർന്നു ഉപജീവനം പ്രതിസന്ധിയിലായിരുന്ന മത്സ്യത്തൊഴിലാളികൾക്കു ചാളയുടെ വരവ് ആശ്വാസമേകി. പെരിയാറിൽ വിഷജലം ഒഴുക്കിയതിനെ തുടർന്നു നിരാശയിൽ ഇരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ഈ ചാളക്കൊയ്ത്ത്. മീൻക്ഷാമം നേരിടുന്ന ആഭ്യന്തര മാർക്കറ്റിലും ചാളയുടെ വരവ് ഉണർവേകി.

Tags :
keralanews
Advertisement
Next Article