Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പന്ത്രണ്ടുപേർക്ക് പട്ടയം; വീടും പഠനസഹായവും ഉൾപ്പെടെ പുതുവത്സര സമ്മാനവുമായ് ചെന്നിത്തല

04:52 PM Jan 01, 2024 IST | ലേഖകന്‍
Advertisement

കോഴിക്കോട്: പതിറ്റാണ്ടുകളായ് പുറമ്പോക്കിൽ എന്നതുപോലെ കഴിഞ്ഞ പന്ത്രണ്ട് കുടുംബങ്ങൾക്ക് പട്ടയം ഉറപ്പാക്കുന്നു; ഹോസ്റ്റൽ ഫീസില്ലാത്തതിനാൽ പഠനംമുറിഞ്ഞ പെൺകുട്ടികൾക്ക് സഹായഹസ്തം; അടച്ചുറപ്പും മേൽക്കൂരയുമില്ലാത്ത വീട്ടിൽ കഴിഞ്ഞവരുടെ വേവലാതിക്ക് ആശ്വാസം; വിവാഹത്തിന് കൈത്താങ്ങായ് സാമ്പത്തിക സഹായം…ഒരു പകലിന്റെ ദൈർഘ്യത്തിനിടയിൽ സ്വപ്നസമാനമായ മാറ്റങ്ങൾ! രമേശ് ചെന്നിത്തലയെന്ന നേതാവിന്റെ ഇടപെടൽകൊണ്ട് ചേളന്നൂർ ഞാറക്കാട്ട് കോളനി നിവാസികൾക്ക് പുതുവത്സരം ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വരദാനങ്ങളുടേതായി.

Advertisement

കോളനി സന്ദർശിച്ച് പുതുവത്സരം തുടങ്ങുകയെന്ന പതിനഞ്ച് വർഷമായുള്ള പതിവിന്റെ തുടർച്ചയായാണ് രമേശ് ചെന്നിത്തല തന്റെ ഗാന്ധിഗ്രാമം പദ്ധതിയുമായ് ഇന്നലെ എലത്തൂർ ചേളന്നൂർ ഞാറക്കാട്ട് കോളനിയിലെത്തിയത്. എല്ലാ ജനുവരി ഒന്നിനും ഒരു പട്ടികജാതി, പട്ടിക വർഗ കോളനി സന്ദർശിച്ച് ആശ്വാസവും ആശ്രയവും പകരുകയെന്ന രീതിയാണ് രമേശ് ചെന്നിത്തല പിന്തുടരുന്നത്.

രാവിലെ 9.30 ന് ഞാറക്കാട്ട് കോളനിയിലെത്തിയ ചെന്നിത്തലയെ കോളനിയിലെ മുതിർന്ന അംഗം കല്യാണിയമ്മയുടെ നേതൃത്വത്തിൽ പരമ്പരാഗതരീതിയിൽ പാള തൊപ്പിയണിയിച്ച് വരവേറ്റു. തുടർന്ന് കോളനി നിവാസികൾക്ക് ഒപ്പം പ്രഭാത ഭക്ഷണം കഴിച്ച ചെന്നിത്തല കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ നേരിൽ കണ്ടു വിലയിരുത്തി. കോളനിയിലെ മുതിർന്ന വനിതാ അംഗങ്ങളായ കല്ല്യാണിയമ്മ, ശാരദ എന്നിവരെ ഉദ്ഘാടനത്തിന് നിയോഗിച്ചെന്ന സവിശേഷതയുമുണ്ട്. കോളനി നേരിടുന്ന പ്രശ്‌നങ്ങൾ അവർ ഓരോന്നായി ചെന്നിത്തലയുമായി പങ്കുവച്ചു. പ്രാഥമികമായി തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചു.

15 വർഷത്തോളമായി പട്ടയം ലഭിക്കാത്ത 12 കുടുംബങ്ങളുടെ പ്രശ്‌നം വേദിയിൽ വച്ചു തന്നെ കോഴിക്കോട് എഡിഎമ്മുമായ് ഫോണിൽ സംസാരിച്ച് എത്രയും പെട്ടെന്ന് പട്ടയം ലഭിക്കാനുള്ള നടപടി സ്വീകരിച്ചു. കൂടാതെ കോളനിയിലെ എട്ട് വീടുകൾക്ക് അറ്റകുറ്റ പണികൾ നടത്താൻ ഓരോ ലക്ഷം രൂപ വീതം ഗാന്ധി ഗ്രാമം ഫണ്ടിൽ നിന്നും ലഭ്യമാക്കുമെന്നും അറിയിച്ചു. കോളനി നിവാസികളായ വിഷ്ണു വാസു, ജലജാ സത്യൻ, ശിവദാസൻ, ഉബൈ ഭാനു, രവീന്ദ്രൻ, ശാരദ, ദേവി എന്നിവരുടെ വീടുകളുടെ അറ്റകുറ്റ പണിക്കാണ് തുക അനുവദിച്ചത്. കൂടാതെ പഠനാവശ്യങ്ങൾക്ക് ബാലകൃഷ്ണന്റെ മകൾ അമയക്കും ശിവദാസന്റെ മകൾ അശ്വതിക്കും ഓരോ ലാപ്പു ടോപ്പുകൾ നൽകുമെന്നും അറിയിച്ചു. വാർഡ് അംഗം വി.എം ഷാനി അറിയിച്ചതിനെ തുടർന്ന്, ഐ ടി ഐ വിദ്യാർഥിനിയായ അശ്വിതിയുടെ മൂന്ന് മാസത്തെ ഹോസ്റ്റൽ ഫീസിന്റെ ആദ്യ ഗഡുവായി 4500 രൂപ രമേശ് ചെന്നിത്തല നൽകി; ബാക്കി തുക സമയബന്ധിതമായി കൈമാറും.

കോളനി നിവാസി ഷീബയുടെ മകളുടെ വിവാഹ ചെലവിലേക്ക് 25000 രൂപ ഗാന്ധി ഗ്രാമം ഫണ്ടിൽ നിന്നും അനുവദിച്ചു. അർജ്ജുൻ, ശ്രീനത എന്നിവരുടെ കുട്ടികൾക്ക് ഗാന്ധി ഗ്രാമം പദ്ധതിയിൽ മൂന്ന് സൈക്കിളുകൾ നൽകുമെന്ന് ചെന്നിത്തല പറഞ്ഞു. ഇതു കൂടാതെ സർക്കാർ തലത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ അധികൃതരുടെ അടിയന്തിര ശ്രദ്ധയിൽ കൊണ്ട് വന്ന് പരിഹരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. തുടർന്ന് കോളനി നിവാസികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച ചെന്നിത്തല കോളനിയിലെ എഴുപത് അംഗങ്ങൾക്കും പുതുവസ്ത്രങ്ങൾ സമ്മാനിച്ചു. ഊരുമൂപ്പൻ കോരനെ ചടങ്ങിൽ ആദരിച്ചു. കോളനി നിവാസികളുടെ കലാപരിപാടികളും ഫോക്ക് ലോർ അക്കാദമി ഒരുക്കിയ കലാപ്രകടനവും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.

2011 ൽ കെപിസിസി പ്രസിഡന്റായിരിക്കെ കെ.കരുണാകരന്റെ മണ്ഡലമായ മാള കുന്നത്തു കാട് കോളനിയിൽ നിന്നാണ് ഗാന്ധി ഗ്രാമം എന്ന പേരിട്ട കോളനി സന്ദർശന പരിപാടിക്ക് തുടക്കമിട്ടത്. വ്യക്തികളിൽ നിന്നുൾപ്പെടെ സമാഹരിക്കുന്ന ചെറിയ സംഭാവനകളാണ് പദ്ധതിയുടെ നടത്തിപ്പിന് വിനിയോഗിക്കുന്നത്.

Advertisement
Next Article