Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും

01:24 PM Sep 13, 2024 IST | Online Desk
Advertisement

തിരുവനന്തപുരം : ബി എ പരീക്ഷ പാസാകാത്ത എസ്എഫ്‌ഐ നേതാവ് പി.എം. ആര്‍ഷോയ്ക്ക് എം. എ ക്ലാസ്സില്‍ പ്രവേശനം നല്‍കിയ മഹാരാജാസ് കോളേജിന് 2020 വരെ മാത്രമേ ഓട്ടോണമസ് പദവി യുജിസി നല്‍കിയിട്ടുള്ളൂ. കോളേജ് 2021 വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കുന്നത് യുജിസി യുടെ അംഗീകാരമില്ലാതെയാണ്. ഇത് പരിശോധിക്കാതെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എംജി യൂണിവേഴ്‌സിറ്റി ബിരുദങ്ങള്‍ നല്‍കുന്നത് അസാധുവാകും. അഫീലിയേഷന്‍ നല്‍കിയിട്ടുള്ള എം ജി സര്‍വകലാശാലയും, മഹാരാജാസ് കോളേജ് അധികൃതരും അംഗീകാരം നഷ്ടപെട്ട കാര്യങ്ങള്‍മറച്ചുവച്ചത് പരീക്ഷ നടത്തിപ്പില്‍ വ്യാപകമായ കൃത്രിമത്തിന് സഹായകമായ തായി ആരോപണമുണ്ട്.

Advertisement

2014 ല്‍ യൂഡിഎഫ് സര്‍ക്കാരാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനും, എറണാകുളം മഹാരാജാസ് കോളേജിനും ആട്ടോണമസ് പദവി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പരിശോധനയ്ക്ക് എത്തിയ യുജിസി സംഘത്തെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളും ഒരു വിഭാഗം അധ്യാപകരും തടഞ്ഞതിനെ തുടര്‍ന്ന് പരിശോധന നടത്താതെ അവര്‍ മടങ്ങുകയായിരുന്നു. എന്നാല്‍ മഹാരാജാസ് കോളേജില്‍ പരിശോധന നടത്തി കോളേജിന് 2020 വരെ ഓട്ടോണമസ് പദവി നല്‍കി. ആദ്യം ടഎക യും ഒരു വിഭാഗം അധ്യാപകരും എതിര്‍ത്തുവെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അവര്‍ നിലപാട് മാറ്റി. അതോടെ കോളേജ് ഭരണത്തിലും പരീക്ഷ നടത്തിപ്പിലും, മൂല്യ നിര്‍ണ്ണയത്തിലും വിദ്യാര്‍ഥികളുടെ ഇടപെടല്‍ ശക്തമായി. കോളേജ് പ്രവേശനത്തിലും,പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും വ്യാപകമായ കൃത്രിമം നടന്നതായി നേരത്തെ ആക്ഷേപമുണ്ട്.

കോളേജിന്റെ അംഗീകാരം പുതുക്കുന്നതിനുള്ള നടപടികളോ യു ജി സി യുടെ കോളേജ്തല പരിശോധനയോ കൈകൊണ്ടിട്ടില്ല. കോളേജ് പ്രിന്‍സിപ്പല്‍ എംജി സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗമാ യിരുന്നിട്ടും യൂണിവേഴ്‌സിറ്റി ഇക്കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കാനും തയ്യാറായില്ല.

എംജി യൂണിവേഴ്‌സിറ്റിയില്‍ അഫീലിയേറ്റ് ചെയ്തിട്ടുള്ള ചില സ്വകാര്യ ആട്ടോണമസ് കോളേജുകള്‍ക്ക് യുജിസി യുടെ തുടര്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും എംജി യൂണിവേഴ്‌സിറ്റി നിശ്ചയിച്ച ഭീമമായ വാര്‍ഷിക ഫീ അടയ്ക്കാന്‍ കോളേജ് അധികൃതര്‍ വിസമ്മതിച്ചതിന്റെ പേരില്‍ തുടര്‍ അംഗീകാര ഉത്തരവ് എംജി യൂണിവേഴ്‌സിറ്റി തടഞ്ഞുവച്ചിരിക്കുകയാണ്. എന്നാല്‍ മഹാരാജാസിന് യു ജിസി യുടെ തുടര്‍ അംഗീകാരം തന്നെ ഇല്ലെന്നത് മറച്ചുവച്ചാണ് യൂണിവേഴ്‌സിറ്റി, ഡിഗ്രി സര്‍ട്ടിഫി ക്കറ്റുകള്‍ നല്‍കുന്നത്.സിലബസ് അംഗീകരിക്കുന്നതും, ചോദ്യ കടലാസ് തയ്യാറാക്കുന്നതും, പരീക്ഷ നടത്തിപ്പും, മൂല്യനിര്‍ണയവും, ഫല പ്രഖ്യാപനവും കോളേജില്‍ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരംഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും ദുരുപയോഗം ചെയ്യുന്നതായ ആക്ഷേപം വ്യാപാകമാണ് .

കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തില്‍ കോളേജിനെ എംജി യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാറ്റണമെന്നും, 2021 ന് ശേഷമുള്ള വിദ്യാര്‍ഥി പ്രവേശനം, ക്ലാസ്സ് കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുന പരിശോധിക്കണമെന്നും, കോളേജ് പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് ബിരുദങ്ങള്‍ നല്‍കുന്നത് യൂണിവേഴ്‌സിറ്റി തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എംജി വിസി ക്കും നിവേദനം നല്‍കി.

Tags :
featuredkeralanews
Advertisement
Next Article