Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാംലല്ല അഭിഭാഷകനെ ഇറക്കിയത്
എക്‌സാലോജിക് പേടിസ്വപ്‌നമായപ്പോൾ: കെ.സുധാകരൻ എംപി

02:37 PM Jan 29, 2024 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: എക്‌സാലോജിക് ഇടപാട് മുഖ്യമന്ത്രിക്കു പേടിസ്വപ്‌നമായിമാറിയ പശ്ചാത്തലത്തിലാണ് അയോധ്യാക്കേസിൽ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥനെ കേരള സർക്കാരിന് വേണ്ടി കെഎസ്ഐഡിസി ചുമതലപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണിത്. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല.

Advertisement

സുരക്ഷിതത്വം ഉറപ്പാക്കാൻ സംഘപരിവാർ കൂടാരത്തിലാണ് മുഖ്യമന്ത്രിയും മകളും എത്തിയിരിക്കുന്നത്. രക്ഷപ്പെടാൻ ആരുമായും സമരസപ്പെടുന്ന അവസ്ഥയിലാണിപ്പോൾ കേരളത്തിന്റെ മുഖമന്ത്രി. സുപ്രീംകോടതിയിൽ കെ.എസ്.ഐ.ഡി.സിക്ക് സ്വന്തം സാന്റാന്റിംഗ് കൗൺസിൽ ഉള്ളപ്പോഴാണ് ശൂന്യമായ ഖജനാവിൽനിന്ന് ക്ഷേമപെൻഷൻ പോലും നല്കാൻ പണമില്ലാത്തപ്പോൾ 25 ലക്ഷം രൂപ മുടക്കി ഈ അഭിഭാഷകനെ ഇറക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ബിജെപി- സിപിഎം ബന്ധം ഊട്ടിയുറപ്പിക്കാൻ നേരിട്ടും ഇടനിലക്കാർ വഴിയും ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ഗവർണ്ണർ തെരുവ് ഗുണ്ടയല്ലെന്ന് ആക്രോശിക്കുന്നതല്ലാതെ, ഗവർണ്ണറെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു പോകാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. പിണറായി വിജയൻ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ ഒരു കേന്ദ്രവിരുദ്ധ സമരം പോലും നടത്തിയിട്ടില്ല. യുപിഎ ഭരിക്കുമ്പോൾ ദിവസേനയെന്നപോലെ സമരം നടത്തിയവരാണ് ഇപ്പോൾ ചുരുണ്ടുകൂടി ഇരിക്കുന്നത്. ഡൽഹിയിൽ നടത്തുമെന്ന് പറഞ്ഞ സമരത്തെ പൊതുസമ്മേളനമാക്കി മാറ്റിയ ഭീരുക്കളാണിവർ. പ്രധാനമന്ത്രി കേരളത്തിൽ പല തവണ എത്തിയപ്പോൾ ഒരു നിവേദനം പോലും നല്കാൻ ഇവർ തയാറായില്ല. പ്രധാനമന്ത്രിയുടെ പ്രീതിനേടാൻ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് താനെന്ന കാര്യം സൗകര്യപൂർവം വിസ്മരിച്ചു. പ്രധാനമന്ത്രിയുടെ മുൻപിൽ നട്ടെല്ല് വളച്ച് ഭയഭക്തി ബഹുമാനത്തോടെ കൈകൂപ്പിയുള്ള ആ നിൽപ്പ് കേരളം ഉടനെയൊന്നും മറക്കില്ല.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വഴിനീളെ പിണറായി വിജയന്റെ പോലീസ് തല്ലിച്ചതച്ചപ്പോൾ അത് ആസ്വദിക്കാൻ ഗവർണ്ണറും ഉണ്ടായിരുന്നു. മാനിഷാദാ എന്നൊരു വാക്ക് ഗവർണ്ണറും പറഞ്ഞില്ല. സംസ്ഥാന സർക്കാരിന്റെ എല്ലാ അവിഹിത ശുപാർശകളും അംഗീകരിച്ച ഗവർണ്ണർക്ക് പിണറായി വിജയൻ ഖജനാവിൽനിന്ന് പണമെറിഞ്ഞ് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി. ഗവർണ്ണറൊന്ന് കണ്ണുരുട്ടിയാൽ സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്. ഗവർണ്ണർക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന കേസുകളിൽ ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Tags :
featured
Advertisement
Next Article