സംസ്ഥാനത്ത് മഴ ശക്തം; വടക്കന്‍ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തം. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.കോഴിക്കോട് കിഴക്കൻ മലയോര മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. അതെസമയം പുഴകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. കോടഞ്ചേരി ചെമ്ബുകടവ് പാലത്തില്‍ വെള്ളം കയറി. അടിവാരം കൈതപ്പൊയില്‍ പ്രദേശത്തുള്ളവർ വീടുകളില്‍ കുടുങ്ങി. കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു.താമരശേരി അമ്ബായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകർന്നു. മരങ്ങളും കടപുഴകി വീണു. കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്.കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു.ഇടുക്കിയിലും എറണാകുളത്തും തിരുവനന്തപുരത്തും രാവിലെ മുതല്‍ മഴ ശക്തമായിരുന്നു. മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.മഴ ശക്തമായതോടെ മാട്ടുപ്പെട്ടി, കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2360 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130 അടിയാണ്. തിരുവനന്തപുരത്തും വിവിധ മേഖലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്. ഇടവിട്ട് ശക്തമായ മഴയാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്.പുത്തുമല കാഷ്മീർ ദ്വീപിലെ മൂന്നു കുടുംബങ്ങളെയും മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയിലെ അഞ്ചു കുടുംബങ്ങളെയും മുൻകരുതല്‍ എന്ന നിലയ്ക്ക് ക്യാമ്ബുകളിലേക്ക് മാറ്റി. അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.മേപ്പാടിയില്‍ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വിഎച്ച്എസ്സി സ്കൂള്‍, മുണ്ടക്കൈ യുപി സ്കൂള്‍, പുത്തുമല സ്കൂള്‍ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ബാണാസുര സാഗർ ഡാമിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്.മലപ്പുറത്തും മലയോര മേഖലയില്‍ മഴ കനത്തതിനാല്‍ പുഴകള്‍ നിറഞ്ഞൊഴുകുകയാണ്. ചാലിയാർ പുഴയില്‍ ജലനിരപ്പ് ഉയർന്നതോടെ പുഴയ്ക്കു സമീപം താമസിക്കുന്നവർക്ക് റവന്യൂ ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.