For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കൊട, കുന്തം, കോടാലി - ഈനാംചേച്ചി മരപ്പട്ടി അതാണ് സി പി എം അടയാളം : കെ മുരളീധരൻ

08:09 PM Oct 28, 2024 IST | Online Desk
കൊട  കുന്തം  കോടാലി   ഈനാംചേച്ചി മരപ്പട്ടി അതാണ് സി പി എം അടയാളം   കെ മുരളീധരൻ
Advertisement

തിരുവനന്തപുരം: "പണ്ട് സി പി എം സഖാക്കൾക്ക് ഒരു മുദ്രാവാക്യമുണ്ടായിരുന്നു - 'അരിവാൾ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ അടയാളം, ഇപ്പോൾ അങ്ങനെല്ല, ഇപ്പോൾ കൊട, കുന്തം, കോടാലി - ഈനാംചേച്ചി മരപ്പട്ടി അതാണ് നമ്മുടെ അടയാളം എന്നതാണ് ഇപ്പോൾ സി പി എം മുദ്രാവാക്യമെന്ന് മുൻ കെ പി സി സി പ്രസിഡൻ്റ് കെ മുരളീധരൻ.
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൈപ്പത്തിയിൽ വോട്ട് ചോദിക്കുന്നു .ബി ജെ പി താമരയ്ക്ക് വോട്ട് ചോദിക്കുന്നു. എന്നാൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് മറ്റന്നാളേ ചിഹ്നം കിട്ടൂ. സി പി എമ്മിന് ചിഹ്നം പുറത്തെടുക്കാൻ പറ്റുന്നില്ല. പാർട്ടിക്ക് ചിഹ്നമുണ്ടോ?
എന്ത് കൊണ്ടിങ്ങനെ വന്നു. എൽ ഡി എഫ് ഭരണം എല്ലാവരെയും ദ്രോഹിച്ചതിൻ്റെ ഫലമാണിത്. ജീവനക്കാരെ അപമാനിച്ചു, പല സർക്കാർ വകുപ്പുകളും ഇന്ന് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കേരളം ഇത്രയും മോശപ്പെട്ട ഒരു കാലഘട്ടമുണ്ടായിട്ടില്ല' എന്തായാലും ഇനി യു ഡി എഫേ അധികാരത്തിൽ വരികയുള്ളൂ. പക്ഷേ അന്ന് കേറിയിരിക്കാൻ ഇവിടെ സെക്രട്ടേറിയറ്റിവിടെ ഉണ്ടാകുമോ എന്ന സംശയമേ ഉള്ളൂ. പിണറായി ഇറങ്ങിപ്പോകുമ്പോൾ സെക്രട്ടേറിയറ്റും പണയം വച്ചിട്ടേ പോകുകയുള്ളൂ.

Advertisement

മുഖ്യമന്ത്രി പത്ത്' വോട്ടുകിട്ടാനുള്ള പ്രസ്താവനകളാണ് നടത്തുന്നത്. അതിനു വേണ്ടി അന്നത്തെ ദിവസം ഓരോ കാര്യം പറയുകയാണ്.പാർട്ടിക്കാർക്ക് ഇടതുപക്ഷ സർക്കാർ വാരിക്കോരി കൊടുക്കുന്നു.
താൽക്കാലിക ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങുന്ന കാലമാണ്. സി പി എം അംഗമാണെങ്കിൽ അതുമതി. ഒരു മെഡിക്കൽ കോളേജ് ജീവനക്കാരന് എങ്ങനെയാണ് 1 കോടി 7 ലക്ഷം ചെലവഴിച്ച് പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുക?
വലിഞ്ഞു കേറി ചില ജനപ്രതിനിധികൾ വൃത്തികെട്ട കമൻ്റുകൾ നടത്തിയതിൻ്റെ ഫലമായി മനം നൊന്ത് എ ഡി എം ആത്മഹത്യ ചെയ്ത സാഹചര്യം വരെ കേരളത്തിലുണ്ടായി. ജില്ലാ ഞ്ചായത്ത മുൻ പ്രസിഡൻ്റിനെ ഇതുവരെ കിട്ടിയോ? പത്ത് ദിവസമായി.കാൺമാനില്ല

നിയമസഭയിൽ മുഖ്യമന്ത്രി പറയുന്നത് രേഖയല്ലേ. നിയമസഭയിലല്ലേ മുഖ്യമന്ത്രി പറഞ്ഞത് പൂരംകലക്കിയെന്ന്. പിന്നെങ്ങനെയാണ് മുഖ്യമന്ത്രി വെടിക്കെട്ട് മാത്രമേ താമസിച്ചുള്ളൂ എന്ന് മാറ്റിപ്പറയാൻ കാരണം? മുഖ്യമന്ത്രി വെടിക്കെട്ട് കണ്ടിട്ടുണ്ടോ, പൂരം കണ്ടിട്ടുണ്ടോ? മുഖ്യമന്ത്രി മന്ത്രി രാജനോട് ചോദിച്ച് നോക്കുക. എന്തായി പൂരത്തിൻ്റെ സ്ഥിതിയെന്ന് .36 മണിക്കൂറാണ് തൃശൂർ പൂരം. ഇതിനിടയിൽ പുരം നിർത്തിവച്ചു. സഭയിൽ പറഞ്ഞ കാര്യം പോലും മുഖ്യമന്ത്രി മാറ്റിപ്പറയുകയാണ്. ഇങ്ങനെയൊരു മുഖ്യമന്ത്രിയുണ്ടോ? .ഇലക്ഷന്
ജയിക്കാൻ വേണ്ടി ദുരിപക്ഷ വർഗീയതയെ താലോലിക്കേണ്ട സമയത്ത് അതിനെ താലോലിക്കും. ന്യൂനപക്ഷ വർഗീയതയെ താലോലിക്കേണ്ട സമയത്ത് അതിനെ താലോലിക്കും.
ഇപ്പോ മദനി കൊള്ളരുതാത്ത ആളായി. ഇക്കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷന് പോലും മദനീടെ കൊടിയുണ്ടായിരുന്നു ഇടതു മുന്നണീ ടെ കൂടെ എല്ലാം കൊണ്ട് മനുഷ്യന് ഇന്ന് ദുരിതം മാത്രമായി.
ശമ്പള പരിഷ്ക്കരണം നടക്കുന്നില്ല. ഡി എ കിട്ടുന്നില്ല. കിട്ടുന്ന ഡി എ യുടെ കുടിശ്ശിക കൊടുക്കുന്നില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ ദിവസ വേതനക്കാരെ കുത്തിത്തിരുകി പി എസ് സി യെ നോക്കുകുത്തിയാക്കി.
യൂണിവേഴ്സിറ്റികളുടെ സ്ഥിതി എന്തായി. എല്ലായിടത്തുo ഇൻ ചാർജ് ഭരണമാണ്.
ഇപ്പോ ഓരോ ആനുകൂല്യങ്ങളായി എടുത്തുകളയുകയാണ്. ഒരു കാര്യവും നടക്കുന്നില്ല. ശമ്പളം ഇനി എന്നാ നിൽക്കുക എന്നേ നോക്കാനുള്ളൂ. ഡി എ കിട്ടുന്നില്ല. ശമ്പള പരിഷ്ക്കരണവുമില്ല.ലീവ് സറണ്ടറില്ല ജീവനക്കാരെ കഷ്ടത്തിലാക്കിയിട്ട് എങ്ങനെ സർക്കാരിന് മുന്നോട്ട് പോകാൻ കഴിയും? ഉള്ള ശമ്പളം പോലും പിടിച്ച പറിക്കുകയാണ്. ഇലക്ഷൻ വരുമ്പോൾ സാലറി ചാലഞ്ചിൽ നിന്നും സ്വരൂപിച്ച കാശെടുത്ത് കിറ്റ് കൊടുക്കും. സാധാരണ എല്ലാവരും ദുരന്തമുണ്ടാകല്ലേ എന്നാണ് പ്രാർത്ഥിക്കുക.. പിണറായി എന്നും കിടക്കാൻ നേരത്ത് പ്രാർത്ഥിക്കുന്നത് എന്നും എങ്ങനേ ദുരന്തമുണ്ടാകണേ, നാല് കാശ് അടിച്ചുമാറ്റാൻ കഴിയണേ എന്നാണ് .
അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം മര്യാദക്ക് ഓണമാഘോഷിച്ചിട്ടൂ കാലമെത്രയായി .
അ സുരചക്രവർത്തിമാർ ഭരിക്കുന്ന കാലത്ത് പശുക്കൾ പോലും പാലല്ല ചോരയാണ് ചുരത്തുന്നതെന്നതെന്നാണ് പുരാണങ്ങളിൽ പറയുന്നത്. അതിന് സമാനമായ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. എന്തും പറയുക ധിക്കാരം പറയുക, മറ്റുള്ളവരെ അപമാനിക്കുക '
വാട്ടർ അതോറിട്ടി സ്വകാര്യവൽക്കരിക്കാൻ പാടില്ലെന്ന് പറഞ്ഞ ആളാ. നെല്ല് സംഭരിച്ചു വച്ചിട്ട് കിളിർക്കാൻ തുടങ്ങി. എന്നിട്ടുo ഒരു സഹായവുമില്ല - മുരളീധരൻ പറഞ്ഞു.

01.01.2021 മുതലുള്ള 2% ഡി എ യുടെയും 01.07.2021 മുതലുള്ള 3% ഡി എ യുടെയും
78 മാസത്തെ കുടിശ്ശിക നിഷേധിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ' ആക്ഷൻ കൗൺസിൽ ' സംഘടിപിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്,
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
ജനറൽ സെക്രട്ടറി
പുരുഷോത്തമൻ കെ പി
കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ
കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ
ജനറൽ സെക്രട്ടറമോഹനചന്ദ്രൻ എം എസ്.
കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസഷൻ
പ്രസിഡൻ്റ് ഷിബു ജോസഫ്, കെ എം അനിൽകുമാർ, എ സുധീർ, തിബീൻ നീലാംബരൻ, ഗോവിന്ദ് ജി ആർ, ജെയിംസ് മാത്യു, സജീവ് പരിശവിള, സി സി റൈസ്റ്റൻ പ്രകാശ്, രഞ്ജിഷ് കുമാർ ആർ, സൂസൻ ഗോപി, ഉമൈബ വി, സുരേഷ് എൻ, ജലജകുമാരി തുടങ്ങിയവർ സംസാരിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.