വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തിലെ എംപിമാർ
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവഹാനിയും കനത്ത നാശനഷ്ടങ്ങളും ഉണ്ടായ പശ്ചാത്തലത്തിൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി വാദിക്കുകയായിരുന്നു. പ്രളയസഹായത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്നും എംപിമാർ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
വയനാട് ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്തെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴ പ്രതിസന്ധിയാകുന്നു. നദിയിലെ കുത്തുഴുക്ക് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുണ്ടാക്കുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുള്‍പൊട്ടലുണ്ടാകുന്നത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്കൂളിനു സമീപം ഉരുൾപൊട്ടി. മുണ്ടക്കൈയില്‍ ഒമ്പത് ലയങ്ങള്‍ ഒലിച്ച് പോയി. 65 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാനില്ല. ഒഡീഷ സ്വദേശികളായ രണ്ട് ഡോക്ടര്‍മാരെയും കാണാനില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.