Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മോദിയും പിണറായിയും ഭായി-ഭായി: ചെന്നിത്തല

04:14 PM Jan 05, 2024 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജനും ഭായി- ഭായിയെന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടാണ് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിട്ടും മുഖ്യമന്ത്രിക്കെതിരായ സ്വർണ്ണക്കള്ളക്കടത്ത് കേസ് മുന്നോട്ടു പോകാത്തത്. സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രധാനമന്ത്രി തൃശൂരിൽ പറഞ്ഞിരിക്കുന്നു. എങ്കിൽ ഇക്കാര്യത്തിൽ എന്തുകൊണ്ട് നടപടി ഉണ്ടായില്ല എന്നുകൂടി പ്രധാനമന്ത്രി വ്യക്തമാക്കണണെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisement

രാജ്യദ്രോഹ പ്രവർത്തനമാണ് സ്വർണക്കള്ളക്കടത്ത് കേസ്. ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ പറയുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയുടെ
ഓഫീസാണ് സ്വർണ്ണക്കള്ളക്കടത്ത് നടത്തിയിട്ടുള്ളതെന്ന്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് പിണറായി വിജയന്റെ ഓഫീസിനെതിരെ
നടപടി സ്വീകരിക്കാൻ മുന്നോട്ട് വരാത്തത് ? അവിടെയാണ് മോദിയും പിണറായിയും ഭായി ഭായിയാണ്
എന്ന വസ്തുത തെളിയുന്നതെന്നു ടെന്നിത്തല പരിഹസിച്ചു.
ഇരുവർക്കും ഒറ്റ ലക്ഷ്യമേ ഉള്ളൂ. കോൺഗ്രസിനെയും യുഡിഎഫിനെയും തകർക്കുക. കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കുക.
ആ ലക്ഷ്യത്തിനുവേണ്ടി പിണറായി വിജയനെ സഹായിക്കാൻ മോദിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
.

Tags :
kerala
Advertisement
Next Article