Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പിണറായി ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രി: സതീശൻ

01:48 PM Jan 16, 2024 IST | ലേഖകന്‍
Advertisement

കണ്ണൂർ: ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നീതി തേടി കോടതിയെ സമീപിക്കുമ്പോൾ പരിഹസിക്കുന്നതിലൂടെ ഇല്ലാതാകുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായി വിജയൻ അഴിമതി നടത്തിയത് കുടുംബത്തിന് വേണ്ടിയാണ്. അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ വിയക്തമാക്കി.
കെ ഫോൺ പദ്ധതി ഇതിവരെ പൂർത്തിയായിട്ടില്ല. എല്ലാവർക്കും സൗജന്യ ഇന്റർനെറ്റ് നൽകുന്ന പദ്ധതിയെ പ്രതിപക്ഷം എതിർത്തിട്ടില്ല. പിന്നീട് ആയിരം കോടിയുടെ പദ്ധതി ടെൻഡർ ഇല്ലാതെ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയിയാരുന്ന ശിവശങ്കരന്റെ നിർദ്ദേശപ്രകാരം 1500 കോടി രൂപയാക്കി. അപ്പോൾ പ്രതിപക്ഷം അതിനെ ചോദ്യം ചെയ്തു. 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്ന് പറഞ്ഞ പദ്ധതിയിൽ 5 ശതമാനം പേർക്ക് പോലും ഗുണം ലഭിച്ചില്ല. സിഎജിയുടെ പ്രഥമിക റിപ്പോർട്ടിലും കെ ഫോണിൽ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കെ.എസ്.ഇ.ബി സി.എ.ജിക്ക് നൽകിയ രേഖകൾ പുറത്ത് വന്നപ്പോഴാണ് കെ ഫോണിൽ ഗുരുതര അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ബന്ധപ്പെട്ട രണ്ട് കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി. ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് നിയമസഭയിലും പുറത്തും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ആ ആരോപണങ്ങളെ കുറിച്ച് സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
സമാനമായ അഴിമതി നടന്ന എ.ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഞാനും രമേശ് ചെന്നിത്തലയും നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ച് നടപടികൾ പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് കൃത്യമായ രേഖകൾ സഹിതം കെ ഫോൺ പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്. അത് എങ്ങനെയാണ് പബ്ലിസിറ്റി ഇന്ററസ്റ്റാകുന്നത്? മാധ്യമങ്ങളോടും പൊതുയോഗത്തിലും സംസാരിച്ചിൽ പബ്ലിസിറ്റി കിട്ടും. അല്ലാതെ കോടതിയിൽ പോയാൽ എങ്ങനെയാണ് പബ്ലിസിറ്റി കിട്ടുന്നത്. അഭിഭാഷകൻ എന്ന നിലയിൽ പൊതുതാൽപര്യ ഹർജിയും ഭരണഘടനയും എന്താണെന്ന് എനിക്ക് അറിയാം. ഭരണകൂടങ്ങളിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ നീതി കോടതിയിൽ നിന്നും ലഭിക്കുമെന്നാണ് പൊതുജനങ്ങൾ വിശ്വസിക്കുന്നത്. നീതി തേടി കോടതിയിൽ പോയപ്പോൾ കോടതി വിമർശിക്കുകയല്ല പരിഹസിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാവ് പൊതുതാൽപര്യ ഹർജിയുമായി കോടതിയെ സമീപിക്കുമ്പോൾ പരിഹസിക്കുകയാണോ വേണ്ടതെന്ന് കോടതി തന്നെ പരിശോധിക്കട്ടെ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നീതി തേടി കോടതിയെ സമീപിക്കുമ്പോൾ ഇങ്ങനെ പരിഹസിച്ചാൽ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

Advertisement

Advertisement
Next Article