Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജയ് ശ്രീറാം' വിളികളുമായി ക്രിസ്ത്യന്‍ പള്ളികളില്‍ അതിക്രമിച്ച് കയറി: കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടി

08:34 PM Jan 22, 2024 IST | veekshanam
Advertisement

ഭോപ്പാല്‍: 'ജയ് ശ്രീറാം' വിളികളുമായ് മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ അതിക്രമിച്ച് കയറിയ തീവ്ര ഹിന്ദുത്വ വാദികള്‍ കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടി. ജാംബുവായിലെ നാല് പള്ളികള്‍ക്ക് മുകളിലെ കുരിശിലാണ് കാവിക്കൊടി കെട്ടിയത്.

Advertisement

അമ്പത് പേരടങ്ങുന്ന ഹിന്ദുത്വ വാദികളുടെ സംഘമാണ് പള്ളികളില്‍ അതിക്രമിച്ച് കയറി കുരിശിനെ അപമാനിച്ച് അതില്‍ കാവിക്കൊടി കെട്ടിയത്. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
ദാബ്തല്ലേ, ധംനിനാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ദേവാലയങ്ങളിൽ
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. മാതാസുലേയിലെ സി എസ് ഐ ഇടക പള്ളിയിലും കാവിക്കൊടി നാട്ടി. മൂന്ന് പള്ളികളില്‍ കെട്ടിയ കൊടി അഴിച്ചു മാറ്റിയെങ്കിലും ധംനിനാഥിലെ ചര്‍ച്ചില്‍ കെട്ടിയ കൊടി മാറ്റാൻ അനുവദിച്ചില്ല.

പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് പള്ളിക്കമ്മിറ്റികള്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി നല്‍കി. സംഭവത്തെ കോൺഗ്രസ് ശക്തമായ്
അപലപിച്ചു.

Advertisement
Next Article