Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജീവനക്കാരുടെ സമരം ശക്തം, സെക്രട്ടേറിയറ്റിനു മുന്നിൽ സംഘർഷം

12:39 PM Jan 24, 2024 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: ജീവനക്കാരെ വഞ്ചിച്ച ഇടതു സർക്കാരിനെതിരേ അധ്യാപകരും ജീവനക്കാരും നടത്തുന്ന സമരം വൻ വിജയം. സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം ഏറെക്കുറെ നിശ്ചലമാണ്. ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും ഭരണപക്ഷ ജീവനക്കാരടക്കം പ്രക്ഷോഭത്തിൽ പങ്കു ചേർന്നത് സർക്കാരിനു ശക്തമായ മുന്നറിയിപ്പായി.

Advertisement

ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ കീഴിലുള്ള സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം. സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നിൽ സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സർവീസ് സംഘടന പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ യോഗം നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇടതു സംഘടനാ പ്രവർത്തകരും പണിമുടക്ക് നടത്തുന്ന പ്രതിപക്ഷ സർവീസ് സംഘടന പ്രവർത്തകരും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. പൊലീസ് ഇടപെട്ടാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്. ഇരുവിഭാഗവും തമ്മിൽ പോർവിളി തുടർന്നുകൊണ്ടായിരുന്നു സംഘർഷം. പണിമുടക്കിൻറെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെ ഇടത് സംഘടനാ പ്രവർത്തകൻ ഇരുചക്രവാഹനത്തിൽ പലതവണയായി ഗേറ്റിലൂടെ കടന്നുപോയി മനപൂർവം പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷ സംഘടനാ നേതാക്കൾ ആരോപിച്ചത്.

തുടർന്ന് വാഹനത്തിൽ പോയ ആളെ ത‍ടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വാഹനം പിന്നീട് പൊലീസ് ഉൾപ്പെടെ ഇടപ്പെട്ട് കടത്തിവിട്ടു. സെക്രട്ടേറിയറ്റിലേക്ക് പോകുന്നവരെ തടയില്ലെന്നും സമരവുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തെന്നും പ്രതിപക്ഷ സംഘടനാ നേതാക്കൾ പറഞ്ഞു. എന്നാൽ, ഗേറ്റിന് മുന്നിൽനിന്ന് പ്രതിഷേധം മാറ്റണമെന്നാവശ്യപ്പെട്ട് കൂടുതൽ ഇടതു സംഘടനാ പ്രവർത്തകർ സ്ഥലത്തെത്തി. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരം എസ്എൻവി സ്കൂളിന് മുന്നിൽ അധ്യാപകർ തമ്മിലും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. സമരക്കാർ അധ്യാപകരെ തട‍ഞ്ഞത് കെഎസ്ടിഎ പ്രവർത്തകർ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് കാരണമായത്.

തിരുവനന്തപുരത്തിന് പുറമെ മറ്റു ജില്ലകളിലും പണിമുടക്ക് ആരംഭിച്ചു. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർ കോഴിക്കോട് കലക്ട്രറ്റിന് മുന്നിൽ പ്രകടനം നടത്തി.. യുഡിഎഫ് അനുകൂല സർവ്വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സർക്കാർ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നൽകുന്നത് അനാവശ്യ സമരത്തിനാണെന്നുമാണ് സർക്കാർ നിലപാട്.

ഇതിനിടെ സർക്കാർ നൽകാനുള്ള വിവിധ കുടിശ്ശികകളുടെ കണക്ക് പുറത്തുവന്നു. 7973.50 കോടിയാണ് ജീവനക്കാർക്കുള്ള ഡിഎ കുടിശ്ശിക. പെൻഷൻകാർക്കുള്ള ഡിഎ കുടിശ്ശിക 4722.63 കോടിയാണ്. പേ റിവിഷൻ കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 4000 കോടി നൽകാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകളാണിത്.ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സർവ്വീസിലെ അപാകങ്ങളും മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടന കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും പണിമുടക്കി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഘടനക്കകത്തെ പ്രശ്നം കാരണം സെക്രട്ടേറിയറ്റ് അസോസിയേഷനിൽ ഒരു വിഭാഗം പണിമുടക്കുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തിട്ടുമുണ്ട്.

Tags :
featured
Advertisement
Next Article