Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മൂന്നാം ദിവസവും പുറത്തു കടക്കാനാവാതെ തൊഴിലാളികൾ തുരങ്കത്തിൽ

12:12 PM Nov 14, 2023 IST | ലേഖകന്‍
Advertisement

ഡെറാഡൂൺ: ഉത്തരാഖണ്ഡ് തുരങ്ക അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അന്വേഷണത്തിനായി വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. തുരങ്ക അപകടത്തിൻറെ കാരണം ഉൾപ്പെടെ സംഘം അന്വേഷിക്കും. ഇതിനിടെ, ഉത്തരാഖണ്ഡിൽ ടണൽ തകർന്നു കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ദൗത്യം മൂന്നാം ദിവസവും തുടരുകയാണ്. തുരങ്കകവാടത്തിലുണ്ടായ മണ്ണിടിച്ചിലായിരുന്നു അപകട കാരണം. 60 മീറ്ററോളമുളള അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുളള ശ്രമങ്ങൾ ഉപേക്ഷിക്കുമെന്നാണ് ദൗത്യ സംഘം നൽകുന്ന സൂചന. തുടർച്ചയായി മണ്ണിടിയുന്നതാണ് ദൗത്യം ദുഷ്കരമാക്കിയത്. ഇത് തടയാൻ വശങ്ങളിലും മുകളിലുമായി കോണ്ക്രീറ്റ് ചെയ്തുറപ്പിക്കുകയാണ് ദൗത്യ സംഘം.
അതിനിടെ തുരങ്കത്തിനുള്ളിൽ കു‌ടുങ്ങി കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും പ്രത്യേക കുഴൽ വഴി എത്തിക്കുന്നുണ്ട്. ആർക്കും ജീവഹാനി ഉണ്ടായതായി അറിവില്ല. കുടുങ്ങി കിടക്കുന്നവരെ എത്രയും വേ​ഗം പുറത്തെത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ദുരന്ത നിവരാണ സേന.

Advertisement

Advertisement
Next Article