Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

8-ാം വയസില്‍ ഗുരുതരമായി പൊള്ളൽ, തളർന്നില്ല ഇന്ന് പൊള്ളലേറ്റവർക്ക് ആശ്രയമായി ഡോ. പ്രേമ ധന്‍രാജ്

03:19 PM Feb 01, 2024 IST | author10_veekshanam
Advertisement
Advertisement

8-ാം വയസില്‍ ഗുരുതരമായി പൊള്ളലേറ്റ് മുഖവും ജീവിതവും തന്നെ മാറിമറിഞ്ഞു . ഇപ്പോള്‍ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി പത്മശ്രീ നേടി ഡോ. പ്രേമ ധന്‍രാജ്. തനിക്ക് എട്ടുവയസുള്ളപ്പോൾ ചായ തിളപ്പിക്കാനായി അടുക്കളയില്‍ കയറി തീപ്പെട്ടിയുരച്ച് സ്റ്റൗ കത്തിച്ചതും പൊട്ടിത്തെറിച്ചു. 50 ശതമാനത്തോളം ശരീരത്തിൽ പൊള്ളലേറ്റു. ഒട്ടേറെ ശസ്ത്രക്രിയയിലൂടെയും അവഗണനയുടെയും കടന്നുപോയ നാളുകൾ.

ജീവിതത്തിലേക്ക് പതിയെ തിരിച്ചുവന്ന പ്രേമ പഠനത്തില്‍ മികവുകാട്ടി മെഡിക്കല്‍ വിദ്യാര്‍ഥിനിയായി. രോഗിയായികിടന്ന വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍തന്നെ ഡോക്ടറായെത്തി. പൊള്ളലേറ്റവരെ ശുശ്രൂഷിക്കാനായി പ്ലാസ്റ്റിക് സര്‍ജറിയില്‍ ഉപരിപഠനവും നടത്തി.

1999-ൽ 15 കിടക്കകളുള്ള ആശുപത്രി പൊള്ളലേറ്റവർക്കായി ആരംഭിച്ചു. ഇതുവരെ 25,000 പേര്‍ക്ക് സൗജന്യശസ്ത്രക്രിയ നല്‍കി. പൊള്ളലേറ്റവരെ ശിശ്രുഷിക്കാൻ ബെംഗളൂരു ആസ്ഥാനമായി ‘അഗ്‌നിരക്ഷ’ എന്ന സംഘടന സ്ഥാപിച്ചു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിൽ അധ്യക്ഷയുമായി. തന്റെ അതിജീവനത്തിനും സേവനത്തിനും ഡോ.പ്രേമയ്ക്ക് രാജ്യം ഇത്തവണ പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

Advertisement
Next Article